ഓര്‍മപ്പുസ്തകം

Saturday, June 28, 2008

" യെ ദില് മാംഗേ മോര്‍"

ഒന്ന്.
വിക്ടോറിയ കോളേജ് ഗേറ്റിനു മുന്നില് നില്ക്കുന്ന സ്ഥാന - ആര്‍ത്തികളുടെ നീണ്ട നിര.
കഥ ആരംഭിക്കുകയായി....

സ്ഥാനാര്ത്ഥികള്‍ ഓരോരുത്തരായി (ക്ഷമിക്കണം... നിങ്ങളുടെ അനുഭവം വ്യത്യസ്തമാണല്ലോ...) വോട്ടു ചോദിക്കുന്നു. ഇന്ത്യ മഹാരാജ്യത്ത് സോപ്പ് കമ്പനികള് രക്ഷപ്പെട്ടു പോകുന്നതില് കോളേജ് ഇലക്ഷനുകള്‍ക്ക് ഒരു വലിയ പന്ക് ഉണ്ടെന്നു ഞാന്‍ സത്യത്തില്‍ മനസിലാക്കി. എല്ലാം എണ്ണമയം, മൃദുലം... ഹായ്... സ്വര്‍ഗസുന്ദരം!
"ഞാന്‍ ദീപ്തി മേനോന് നാഗൂര്"
"ങ്ഹാ.. ചേച്ചിക്കല്ലാതെ പിന്നാര്‍ക്കാ... "
"ഞാന്‍... അറിയാമല്ലോ...?" പണ്ടാരോ പ്രസംഗിക്കാന്‍ മനഃപ്പാഠമാക്കിയത് മറന്നപ്പോള്‍ "നിങ്ങള്‍ക്കറിയാമല്ലോ" ഉപയോഗിച്ചു തടി തപ്പിയത് പോലെ... തിരക്കിനിടയില്‍ മൂപ്പര് സ്വന്തം പേരും മറന്നോ എന്തോ?

സ്ഥാനാര്ത്ഥികള്‍ ഞാനാകുന്ന അഭിമന്യുവിനു ചുറ്റും തീര്‍ത്ത പദ്മവ്യൂഹം തട്ടിത്തകര്‍ത്തു( സത്യത്തില്‍ ചവിട്ടിതകര്‍ത്തു) പുറത്തു കടന്നതേയുള്ളൂ, ദേണ്ടെ മാനത്ത് നിന്നു പൊട്ടിവീണ പോലെ " ഐ അം കീര്‍ത്തി ഓഫ് .......... " സത്യത്തില് ഒരു നല്ല കീറ് വച്ചു കൊടുക്കാന്‍ തോന്നി. "എന്റീശോയെ... ഇവരുടെയൊക്കെ തലെമ്മേ ഇടിത്തീ വീഴനെ...." എന്ന് ശപിക്കാന് നാവെടുത്തതാ, പിന്നെ വേണ്ടാ എന്ന് വച്ചു - ഇവരൊക്കെ ഇല്ലേല് ക്ലാസ്സ് കാമ്പൈനിംഗിന്‍റെ പേരും പറഞ്ഞു നേരത്തെ കഴിയില്ലലോ! ഒരു വിധത്തില് അവിടുന്നും ഊരി. അപ്പൊ ദേ അടുത്തയാള്....
"സിജി...." എന്റമ്മോ....സത്യത്തില് എനിക്കപ്പോള് തന്നെ കാലപുരിക്ക് ടിക്കറ്റ് കിട്ടണ്ടാതായിരുന്നു.... ഭാഗ്യം... കിട്ടിയില്ല. ഒരുപക്ഷെ ജനപ്പെരുപ്പം (ശവപ്പെരുപ്പം!) കൊണ്ട് അങ്ങോടിപ്പം ഫ്ലൈറ്റ് ഇല്ലായിരിക്കും. തേനും പാലും പഞ്ചസാരയുമൊഴുകുന്ന ആ വിളി ഒരിക്കല്‍ക്കൂടി കേട്ടാല്‍ തീ്ര്‍ന്നു...അതുറപ്പ്...സ്പെഷ്യല് ഫ്ലൈറ്റ് വരും കാലപുരീന്നു... ഹയ്യോ... ഞാന്‍ പിന്നെ... ! തിരിഞ്ഞു നോക്കി.
"ഞാന്‍ രജി...നിനക്കറിയാമല്ലോ... നമുക്കൊരു അഡ്ജസ്റ്മെന്‍റില് പോകാം...ഏതു..."
"നത്തിന്ഗ് ഡൂയിംഗ്"
കരണത്തു തീര്‍ത്തൊരു അടികൊടുത്തു രജിയെ ബജിയാക്കാനാണപ്പോള് തോന്നിയത്. വേണ്ട...അബദ്ധത്തിലിവളെങ്ങാനും ജയിച്ചാല്‍ എന്‍റെ കാര്യം ഗുലുമാലാകും.
ഒരുവിധം അവിടുന്നും മുങ്ങി. അപ്പോഴാണ് മനസ്സില് ഒരു പൂതി തോന്നിയത് - ഒരു സ്ഥാനാര്ത്ഥിയാവണം!
ചെന്നു, കൊടുത്തു... ('കണ്ടു, കീഴടക്കി' എന്ന പോലെ..) പേടിക്കേണ്ട തല്ലും അടിയും ഒന്നുമല്ല.. ഒരു നോമിനേഷന്‍.
ചീപ്പ് പോസ്റ്റിനു വേണ്ടി മത്സരിക്കുക എന്ന് വച്ചാല് പ്രസ്റ്റീജിനു മോശമല്ലേ... എന്തിന് കുറയ്ക്കണം? ഞാനുമൊരു ചെയര്‍മാന് സ്ഥാനാര്‍ഥിയായി..


രണ്ടു.
സെപ്റ്റംബര് ൨൮, ൨൦൦൦: വൈകുന്നേരം ൩ മണി. ഫലപ്രഖ്യാപനം.
ഫലപ്രഖ്യാപകന്: " കോളേജ് ഇലക്ഷനു ചെയര്പെര്സനായി ദീപ്തി മേനോന് നാഗൂര്.... " ശ്ശെടാ...പോയല്ലോ! അത് പറ്റില്ല. റീകൌണ്ടിംഗ് നടത്തണം. "ഇതില്‍ വന്‍ അഴിമതിയും സ്വജനപക്ഷപാതവും..." ഏയ്, ഇതിനിടയില്‍ എന്‍റെ പേരു പറഞ്ഞു കേട്ടോ എന്നൊരു ചിന്ന സന്ദേഹം. അറിയണമല്ലോ... വഴിയുണ്ടാക്കി... അടുത്ത് നിക്കുന്ന കശ്മലനോട് ചോദിക്കുക തന്നെ... " നീ"
എന്റെ കണ്ണ് ഒരുനിമിഷത്തേക്ക് പുറത്തേക്ക് വന്നു. 'ഹായ്, എന്ത് രസം ' "ഇതില് ഒരു അഴിമതിയുമില്ല, പക്ഷപാതവുമില്ല. ഞാന്‍ ജയിച്ചപ്പോള് നീതിയും ന്യായവും ജയിച്ചു, സാര്‍വലൌകിക ഏകത്വം സമത്വം..." പിടിച്ചു നില്ക്കാനായില്ല... ഞാന്‍ വിളിച്ചു കൂവി.... "ദീപ്തി ചേച്ചിയെ തോല്പ്പിച്ചേ...!"

മൂന്നു
"ഫ.. ! വല്ലപ്പോഴും ക്ലാസ്സീല് കയറും, എന്നിട്ടിരുന്നുറങ്ങും...അതും പോരാഞ്ഞിട്ട് വിളിച്ചു കൂവി ബഹളമുണ്ടാക്കുന്നോ... ഇറങ്ങടോ പുറത്തു..."
"സര്‍..."
"ഐ സെ യു ഗെറ്റ് ഔട്ട്"
പ്രിയരേ...ആ സുന്ദര സ്വപ്നം അയവിറക്കി, എന്‍റെ സ്വപ്നം ആസ്വദിക്കാന്‍ കലാബോധമില്ലാതെ പോയ അധ്യാപകനോട് പരിതപിച്ചു ബാഗുമെടുത്ത് ഞാനിറങ്ങി.
നേരെ നടന്നു കൃഷ്ണന് നായര് ഗേറ്റ് എത്തിയപ്പോള്...ദേണ്ടെ...
"ഐ അം ദീപ്തി മേനോന് നാഗൂര്..."
എന്ടമ്മചിയെ... "സുഗ" തിലേക്കു ഓടിക്കയറി അവിടുന്നൊരു കുപ്പി പൊട്ടിച്ചു... പേടിക്കണ്ട... വിസ്കിയും ബ്രാണ്ടീം ഒന്നുമല്ല... വെറും സാധാ...
" യെ ദില് മാംഗേ മോര്‍"
posted by Traveller at 12:46 PM

0 Comments:

Post a Comment

<< Home