ഓര്‍മപ്പുസ്തകം

Wednesday, May 21, 2008

ഇലന്തിവടയുടെ തിരുശേഷിപ്പുകള്‍

കുറച്ചു ദിവസമായി ബ്ലോഗ്ഗില്‍ ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. എന്‍റെ കാര്‍ ഉണ്ടാക്കിയ ഒരു ആക്സിടെന്റിന്‍റെ പുറകെ ആയിരുന്നു. മുന്നില്‍ ചാടിയ ഹതഭാഗ്യന്‍ ഇപ്പോളും ഐ.സി.യുവിലാണ്. അതങ്ങനെ പോകുന്നു.

കഴിഞ്ഞ ദിവസം ഞാന്‍ എന്‍റെ ഒരു പഴയ ടീച്ചറെ ഫോണില്‍ വിളിച്ചിരുന്നു. ഞാന്‍ പഠിച്ച എല്‍ പി സ്കൂളിലെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ചന്ദ്രിക ടീച്ചര്‍. അന്ന് ഞാന്‍ മഹാ തരികിട ആയിരുന്നു കേട്ടോ. ഇന്നും വല്യ വ്യത്യാസമൊന്നുമില്ല :-) ഇന്‍റര്‍വെല്‍ സമയത്തു പുറത്തിറങ്ങരുതെന്നായിരുന്നു സ്കൂളിലെ (അലിഖിത?) നിയമം. പക്ഷെ എനിക്ക് പുറത്തിറങ്ങാതിരിക്കാന്‍ പറ്റില്ലലോ.... സ്കൂള്‍ മതിലിനോട് ചേര്‍ന്നുള്ള ചെറിയ പെട്ടിക്കടയില്‍ നിന്നു എലാന്തി വട വാങ്ങി കഴിക്കുക എന്‍റെ ഒരു അത്യാവശൃമായിരുന്നു ഒരിടക്ക്. അങ്ങിനെ പതിവു പോലെ അന്നും ഞാന്‍ പുറത്തു ചാടി. കയ്യ് നിറയെ ഇലന്തി വട മാലയുമായി ഞാന്‍ സ്കൂളിന്‍റെ പുറകിലെ ഗേറ്റ് കടന്നു വന്നു ചാടിയത്‌ ഈ ചന്ദ്രിക ടീച്ചറിന്‍റെയും ഹെഡ് മിസ്ട്രെസ് ചന്ദ്രിക മാഡത്തിന്‍റെയും മുന്‍പിലേക്കായിരുന്നു... തിരിഞ്ഞോടാന്‍ കാലുകള്‍ നിലത്തുറച്ചില്ല. ഓടിയിട്ടും കാര്യമില്ലലോ...ഇനിയും ഇവിടേക്ക്‌ തന്നെ വരണ്ടേ. ഹൊ! ഐസ് ആവുക എന്ന് വച്ചാല്‍ അതാണ് സുഹൃത്തുക്കളെ... അതാണ്. കണക്കിന് കിട്ടി വഴക്ക്..കൂടാതെ അടുത്ത ദിവസം പാരെന്റ്സിനെ കൂട്ടി വരാനുള്ള ഓര്‍ഡറും. എനിക്ക് തോന്നുന്നു അന്നായിരുന്നു ആദ്യമായി എന്‍റെ അമ്മ ഒരു പ്രശ്നത്തില്‍ വഴക്കു കേള്‍ക്കാന്‍ സ്കൂളിലേക്ക്‌ വരുന്നതു. പിന്നീടു കോളേജിലും മറ്റുമായി പാവം എന്‍റെ അമ്മ എനിക്ക് ഒരുപാടു ജാമ്യം നിന്നിട്ടുണ്ട്... ആ കഥകള്‍ പുറകെ പറയാം. ടീച്ചര്‍ ഓര്‍ക്കുന്നുണ്ടോ എന്തോ എന്നെ ശരിക്കും...ഏതായാലും ടീച്ചര്‍ക്ക്‌ ആളെ ഏകദേശം പിടി കിട്ടിയിട്ടുണ്ട്. ഇനി പാലക്കാട് പോകുമ്പോള്‍ വീട്ടില്‍ പോയി ടീച്ചറെ ഒന്നു കാണണം.
posted by Traveller at 1:47 PM

0 Comments:

Post a Comment

<< Home